11/8/13

സ്വാതന്ത്ര്യ ദിനാശംസകൾ

രക്ത രൂക്ഷിത യുദ്ധങ്ങളിലൂടെയും അഹിംസ നിറഞ്ഞ സമര രീതികളുടെയും ഫലമായി ഭാരത മണ്ണിനെ സ്വതന്ത്ര ഭൂമിയാക്കാൻ പ്രയത്നിച്ച ഓരോ നേതാക്കളെയും നമ്മൾ ഒരിക്കൽ കൂടി ഓർമിക്കുന്നു ..... 

         നേടിയെടുത്ത സ്വാതന്ത്ര്യം  നമ്മുടെ കൈകളിൽ എത്തിയിരിക്കുന്നു .... സൂക്ഷിക്കാം നമുക്ക് വരും തലമുറക്കായ് ....

6/8/13

ഒരു 'പ്ര'ശ്നം.....!

പ്രശ്നങ്ങളും പ്രയാസങ്ങളും തളർത്തുമ്പോൾ പ്രതീക്ഷയോടെയും പ്രത്യാശയോടെയും തിരഞ്ഞെടുക്കുന്ന പ്രവാസ ജീവിതം അപ്രതീക്ഷിതമായി മറ്റുള്ളവരിലും പ്രചോദനമാകാരുണ്ട്...


എന്നാൽ പ്രകടമായ മാറ്റങ്ങൾ വരുന്ന പ്രവാസിയുടെ ജീവിതത്തിൽ ഇൻറർ നെറ്റ് മുഖേന പ്രിയപ്പെട്ട പ്രിയതമക്കും അതിലേറെ പ്രിയങ്കരമാം മാതാ-പിതാക്കൾക്കും പ്രിയത്തോടെ എഴുതിയിരുന്ന "കത്ത്" ഇന്നു കത്തുപാട്ടിൽ മാത്രം ഒതുങ്ങിപ്പോയി .
-------------------------------------------------------------------------------------------------------------------------

പ്രസ്തുത അവസരത്തിൽ രേഖപ്പെടുതാനുള്ളത് പ്രാദേശിക വാർത്തകളും പ്രവർത്തനങ്ങളും, പ്രമാദമായ പ്രഖ്യാപനങ്ങളും, പ്രകടനങ്ങളുമെല്ലാം തദവസരം കാണുന്നതിനും, നാട്ടിലുള്ള പ്രതീതി ഉളവാക്കുന്നതിന്നും ഇൻറർനെറ്റും മീഡിയകളും പ്രധാന പങ്കു വഹിക്കുന്നു എന്നതാണ്.

നേരായ ദിശയിൽ നിന്നു മാറി തെറ്റിലേക്ക് പ്രേരിപ്പിക്കുന്ന പ്രേരിത പ്രവർത്തനങ്ങളും, മറ്റുള്ളവരെ ചിരിപ്പിക്കാനും പ്രീതിപ്പെടുത്താനുമുള്ള അപ്രസക്ത പ്രവണതയും, അപ്രായോഗിക ചിന്താഗതിയും, പ്രസ്ഥാനത്തിൻ പ്രബോധനമെന്ന പേരിലുള്ള വിഴുപ്പലക്കലുമൊക്കെ  ഒരു പ്രമാണവുമില്ലാതെ തന്നെ അടിവരയിടേണ്ടതും പ്രഹസനവുമാണ് ....

എന്നാലും പ്രതീക്ഷയുണ്ട് ഭാവിയെ കുറിച്ച് .......

ഇതിലെ "പ്ര" അതിലേറെ പ്രശ്നനമാക്കുന്നുണ്ടോ ...? 

4/8/13

"അനുഭവ സാക്ഷ്യം ഈ സ്നേഹം "

ജീവിത നൗകയിൽ കയറിയ അന്നു മുതൽ സ്നേഹത്തിൻറെ ചൂടു കിട്ടുന്നത് മാതാ-പിതാക്കളിൽ നിന്നായിരിക്കുമല്ലോ, സ്നേഹം എന്ന വാക്കു ഉച്ചരിക്കുമ്പോൾ തന്നെ അവരെ ഓർക്കാതെ മുന്നോട്ടു പോകാൻ ഒക്കില്ല .... സ്നെഹമെന്തെന്നു  അറിയുന്നത് തന്നെ അവിടെ നിന്നാണല്ലോ.... നാം മനസ്സിലാക്കുന്നതിന്നു മുമ്പു തന്നെ നമ്മെ സ്നേഹിച്ചു തുടങ്ങിയ ആ സ്നേഹ ഉറവിടങ്ങൾ നാം മനസ്സിലാക്കാതെ പൊയ്ക്കൂടാ ......
ഈയൊരു വാക്കിൽ മാതാ-പിതാക്കളുടെ സ്ഥാനം പറയുമ്പോ 'മാതാവ്' എന്ന വാക്ക് മുന്നിൽ നില്ക്കുന്നു. മാതാവിൽ നിന്നും ലഭിക്കുന്ന സ്നേഹവും അതിലേറെ കരുതലും വാത്സല്യവും മുൻനിർത്തിയാകുമോ ഇങ്ങനെയൊരു പ്രയോഗം ഉണ്ടായത്.. ?
നമുക്കൊരു പനി വന്നാൽ നമുക്കുണ്ടാകുന്നതിനെക്കാൾ പ്രയാസം ആ മാതാവിന്നായിരിക്കും. അതൊന്നു സുഖപ്പെടാനും അന്നേരമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാനും നടത്തുന്ന അശ്രാന്ത പരിശ്രമം മാതാവല്ലാതെ ആരു നടത്തും?,
 കുട്ടിക്കാലത്തു കാലിലൊരു മുള്ള് കൊണ്ടാൽ അതെടുത്തു കിട്ടാൻ ആദ്യം ചെല്ലുന്നതും ഉമ്മാന്റെ അടുത്തേക്ക് തന്നെയായിരിക്കും. നമുക്കധികം വേദനിക്കാതെ ആ മുള്ള് എടുത്തു തരാൻ സാധിക്കുന്നതു ആ മാതാവിന്നായിരിക്കും എന്ന വിശ്വാസം തന്നെയാണ് അവിടേക്ക് ചെല്ലാൻ പ്രേരിപ്പിക്കുന്നത് ...
ആ ഒരു സ്നേഹത്തെ അളന്നു നോക്കാൻ വല്ല ഉപകരണവും നിർമിക്കുകയാണെങ്കിൽ  അതിൽ അനന്തമായ യൂണിറ്റ് മാത്രമേ രേഖപ്പെടുത്താനൊക്കൂ...
നമ്മുടെ സന്തോഷത്തിലും ദു:ഖത്തിലും കളങ്കമില്ലാതെ ചേരുന്ന മാതൃഹൃദയം കാണാതെ പോകുന്ന മക്കൾ ഇന്ന് അധികരിക്കുന്നുവോ ?
മക്കളുടെ ഭാവി സുന്ദരമാക്കാൻ ചൂടും തണുപ്പും സഹിച്ചു രാവും പകലുമില്ലാതെ പണിയെടുത്ത് പോറ്റിവളർത്തിയ പിതാവിനെയും മനസ്സിലാക്കാത്ത ന്യൂ ജനറേഷൻ രൂപപ്പെടുന്നുവോ ?

ആത്മ ശാന്തി കിട്ടാത്ത ആത്മാവ് പോലെ അലഞ്ഞു നടന്നു ലോകത്തിൻറെ തിന്മകളെ മാത്രം കണ്ടു പഠിച്ചു അക്രമവും അനീതിയും മാത്രം നടമാടാൻ ചട്ടം കെട്ടുന്ന കിരാത മനസ്സ് രൂപപ്പെടുന്നത് എങ്ങിനെയാണ് ?. ഭവനങ്ങളിലെ അശാന്തിയും, പണമോഹവും, മതമൂല്യം നഷ്ട്ടപ്പെടുത്തി ജീവിതം നയിക്കുന്നതും മക്കളിൽ ക്രൂര മനസ്സ് മൊട്ടിടുന്നതിന്നു കാരണമാകുന്നു..
അച്ഛനേത് അമ്മയേത് മകളേത് സഹോദരനേതു  എന്നു പോലും തിരിച്ചറിയാത്ത അസന്തുലിത പ്രവർത്തനം നടമാടുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ മൂല്യം പോയിട്ട് ബന്ധം പോലും മറക്കാൻ തുടങ്ങിയിരിക്കുന്നു..
തൻറെ കുഞ്ഞിളം പൈതങ്ങളെയും സഹധർമിണിയെയും കൊന്നവനും, പിഞ്ചു കുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന കാട്ടാള ഹൃദയരും, മക്കളോട് സ്നേഹമില്ലാത്ത രക്ഷിതാക്കളും,എന്തിനേറെ കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ വാർത്ത‍ വരെ ഇന്ന് ദിനേന വായിക്കുന്നു, പത്രത്താളുകൾ പോലും നേരാംവണ്ണം മറിച്ചു നോക്കാൻ പറ്റാത്ത വിധം വാർത്തകൾ നിറയുന്നു ....
പകൽ വെളിച്ചത്തിൽ മാന്യതയുടെ കപടമുഖം ധരിച്ചു ചെറു പഴുതുകൾ കിട്ടുമ്പോൾ കഠിന ഹൃദയരാകുന്ന കാഴ്ച ദിവസം തോറും വർദ്ധിക്കുന്നു..!
ഇനിയൊരു അധർമ്മ വാർത്ത കേട്ടു കൂടാ...ഒരു മാറ്റതിന്നായി പ്രയത്നിക്കാം...
നന്മകൾ പഠിപ്പിക്കാം....നമുക്ക് ....സ്നേഹം കൊയ്തെടുക്കാം 

3/8/13

ഈ റംസാനും ...

 ഉമ്മയുടെ വിളി കേട്ടുണരുന്ന അത്താഴം ഇപ്രാവശ്യം അലാറം ഏറ്റെടുത്തു, ഉമ്മ വിളിക്കുമ്പോൾ വീണ്ടും മൂടിപ്പുതച്ചു കിടക്കുന്നത്  ഉണരും വരെ ഉമ്മ വിളിക്കും എന്ന ഉറപ്പ് തന്നെയായിരുന്നു...! ഇന്ന് അലാറം അടിക്കുമ്പോഴേക്കും എണീറ്റില്ലെങ്കിൽ അന്നു അത്താഴം പോയിട്ട് സുബഹി പോലും കിട്ടൂല ....

വീട്ടിൽ നിന്നും കിട്ടിയ പത്തിരിയുടെ രുചി ഇപ്പോഴാണു തീർത്തും ബോധ്യമായത് .. ഇവിടെ ഹോട്ടലിൽ നിന്നും നൈസ് പത്തിരി കഴിച്ചെങ്കിലും ഉമ്മ ഉണ്ടാക്കിതരുന്ന കോഴിക്കറിയുടെയും പത്തിരിയുടെയും കോമ്പിനേഷൻ എവിടെചെന്നാലും കിട്ടുമെന്ന് തോന്നുന്നില്ല ....!
നോമ്പ് പിറക്കുമ്പോൾ നാട്ടിൽ സുലഭമായി ഉണ്ടാക്കുന്ന തരിക്കഞ്ഞി കിട്ടിയില്ല എന്നത് ഓർമയിലുണ്ട് .. ഇന്നിവിടെ എന്തു കിട്ടിയാലും ഒരു കുഴപ്പവുമില്ലാത്ത വിധം കഴിക്കുന്ന രീതി നമ്മളും സ്വായത്തമാക്കി.... പഴം പൊരിയും,ബ്രഡ്പൊരിയും സമൂസയും ഒക്കെ വീട്ടിൽ ചെന്നിട്ടെ സ്വാദോടെ കഴിക്കാനൊക്കൂ.. 
ഇതൊന്നും കിട്ടിയില്ലേലും വേണ്ടില്ല , നിസ്കാരം കഴിഞ്ഞു ചായ കുടിക്കുമ്പോൾ പത്തിരിയുടെ കൂടെ കപ്പകൂട്ടാനോ,പച്ചക്കായ കൂട്ടാനോ ഉണ്ടാകും. ആ ഒരു ഓർമ മതി ഇപ്പൊ തന്നെ കുറച്ചധികം തിന്നാൻ .......




പിന്നെ തറാവീഹിനു നാട്ടിൽ ഇരുപതു റക്അത്ത് നിസ്കരിച്ചപ്പോൾ ഇവിടെ പള്ളിയിൽ എട്ട് മാത്രമേ കിട്ടുന്നുള്ളൂ ..മക്കയിലും മദീനയിലും ഇരുപത് ഉണ്ടെന്നു കേട്ടു !

വിത്റിലെ ഖുനൂത് ആദ്യ പത്തിൽ തന്നെ തുടങ്ങിയിരുന്നു...ദീർഘ നേരം ഖുനൂത് ഉണ്ടാകും. (നിസ്കാരത്തിനു ശേഷം പിന്നെ ഒരു ദുആ ഉണ്ടാകാറില്ല.)
പ്രത്യേകം ടെൻറ് (കൈമ) കെട്ടി നോമ്പ് തുറക്ക് ഉൽസാഹം കാണിക്കുന്ന അറബികളുടെ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. നോമ്പ് തുറക്കാനുള്ള സാധനങ്ങൾ ഓരോ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും അതിനു വേണ്ടി പ്രയത്നിക്കുന്നതും എല്ലാം നോമ്പു തുറയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഏറെ പ്രയോജനകരം ....

ഭക്ഷണം ഒരു പാത്രത്തിൽ നിന്നും കഴിക്കുന്ന രീതി നന്നെ ഇഷ്ട്ടപ്പെട്ടു, അത് സാഹോദര്യത്തിന്റെ മഹിതാശയം വിളിച്ചോതുന്നു...

ഇരുപത്തിഎഴാം രാവിനു മധുരം ഉണ്ടാക്കുന്നതും പള്ളിയിലെ  പ്രത്യേക ദുആ മജലിസും നമ്മിൽ നിന്നും വിട ചൊല്ലിയവർക്ക് വേണ്ടിയുള്ള ദുആകളും രാത്രി മുഴുവൻ ഇഹ്തികാഫും പുണ്യങ്ങളുടെ വസന്തകാലം നിറവുറ്റതാക്കുന്നു .....


റമളാനിൽ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നവരിൽ  الله നമ്മെയും ഉൾപെടുത്തുമാറാകട്ടെ ..آمين 

1/8/13

الله أكبر الله أكبر ..............الحمد

ഏവർക്കും ഈദുൽ ഫിത്ർ ആശംസകൾ
الله أكبر الله أكبر ..............الحمد 

ഒരു മാസക്കാലത്തെ വ്രതാനുഷ്ട്ടാനം ശരീരത്തിനും അതിലേറെ ഹൃദയത്തിനും നല്കിയ വിശുദ്ധിയെ  പൂർണ്ണതയിലെത്തിക്കാൻ ,  മുസൽമാന്റെ സമ്പത്ത് ശുദ്ധീകരിക്കാനായി സകാത്തും, ശരീരത്തെ ശുദ്ധീകരിക്കനായി ഫിത്റും നല്കി പൂർണ്ണമായും പാപമുക്തി നേടിയ മുസൽമാന്റെ ഹൃദയതിനു കുളിരു പകരുന്ന ശവ്വാൽ വരവായി ........ 
ലൈലത്തുൽ ഖദ്റിന്റെ രാവിനെ കിട്ടിയ വിശ്വാസിയുടെ മൂല്യം ആയിരം മാസത്തെ നന്മകൾ ഒരൊറ്റ രാതി കൊണ്ട് ചെയ്തവനത്രെ.........
ഫർളുകൾക്ക് പുറമേ സുന്നത്തിനെ അധികരിപ്പിച്ചും ഖുർആൻ പാരായണം ചെയ്തും നന്മകൾ അധികരിപ്പിച്ചും പൂർണ്ണതയോടെ റമളാനിനെ സ്വീകരിച്ചവൻ വിജയിച്ചു .....

ചെയ്ത നന്മകൾ ഈ ഒരു മാസത്തിൽ മാത്രം ആക്കാതെ വരും മാസങ്ങളിലും മടി കൂടാതെ ചെയ്യാനുള്ള ദൃഢമായ മനസ്സ് നേടിയെടുക്കുക ............
ഏവർക്കും പെരുന്നാൾ ആശംസകൾ