courtesy: whatsapp/FB
അന്ന് ഡിഗ്രിക്ക് പഠിക്കുന്ന സമയം,..എന്നുവെച്ചാൽ നാലഞ്ച്
വർഷങ്ങൾക്ക് മുന്പ്,.. കോളേജിന്റെ കുറച്ചടുത്ത് TMK എന്ന പേരിലൊരു
കല്യാണ മണ്ഡപം ഉണ്ടായിരുന്നു,... ഒട്ടു മിക്ക ദിവസവും അവിടെ
കല്യാണമുണ്ടാവാറുണ്ട്,...എന്റെ ക്ലാസ്സിൽ ഒരുവനുണ്ടായിരുനനു,... ഉച്ചയായാൽ മറ്റുള്ളവരുടെ ചോറ്റുപത്രത്തിൽ നിന്ന് വിശപ്പ്
തീർക്കുന്നവൻ,... ഒരു പ്രത്യേക സ്വഭാവക്കാരൻ.. മുഖത്ത് ഫിറ്റ്
ചെയ്തപോലെ ചിരിയുമായി നടക്കുന്നവൻ,... അതിലുമപ്പുറം
അവനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല,... അറിയാൻ
ശ്രമിച്ചിട്ടില്ല,...ഞാനടങ്ങുന്ന എല്ലാവർക്കും ഒരു
പുച്ഛമായിരുന്നു,.... "ഒരു ദിവസവും രണ്ടു ദിവസവുമൊക്കെ ഓക്കെ,.. ഇതെല്ലാ
ദിവസവും തിന്നാൻ കൊടുക്കണം എന്നുവെച്ചാൽ?",... അവനോടുള്ള
എല്ലാവരുടെയും പുച്ഛമനോഭാവത്തിന് എല്ലാവരിലുമുള്ള മറുപടിയാണത്,.....
നൈസ് ആയിട്ട് എല്ലാവരും ഭക്ഷണം തരുന്നതിൽ നിന്ന് ഒഴിവാക്കുന്നു എന്ന്
തോന്നിയോണ്ടാവണം, അവനേ പിന്നെ ഉച്ചക്ക് ക്ലാസ്സിൽകണ്ടിട്ടില്ല,.. ഉച്ച ബെല്ലടിച്ചാൽ മൂപ്പര് വേഗം പുറത്തിറങ്ങും....ഏതേലും ബൈക്കിൽ കയ്യ് കാണിച്ച്കയറിക്കൂടും,... ഇത് തുടർന്നുകൊണ്ടേ
ഇരുന്നു,... ലിഫ്റ്റ് കിട്ടാത്ത ദിവസങ്ങളിൽ കോളേജിനുള്ളിലെ
ഞാവൽ പഴമരത്തിന് താഴെ സമയം ചിലവഴിക്കും.....
ഒരു കൌതുകത്തിന് ഞാനടങ്ങുന്നകുറച്ച്പേർ അവൻ എങ്ങോട്ടാണ്
പോകുന്നത് എന്ന് നോക്കി,.... ഞങ്ങൾക്ക് ആ കാഴ്ച്ച ഒരു
നോവായിരുന്നു,.... TMK-മണ്ഡപത്തിലെ ഗെറ്റ് കടന്ന് വളരെ കൂളായി ഭക്ഷണം
കഴിക്കാൻ പോകുന്ന അവനെ കണ്ടപ്പോൾ വല്ലാത്ത
കുറ്റബോധമായി മനസ്സിൽ.... ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ വീട്ടുകാർ നൂറ്
വട്ടം റെഡി ആയിട്ടും,കോളേജിലൊക്കെ പോകുമ്പോൾ
ചോറ്റുപാത്രമൊക്കെ കൊണ്ട്പോകുന്നത് കുറച്ച് താഴ്ന്ന
പരിപാടിയാണ് എന്ന് കരുതുന്ന കുറച്ച് പരിഷ്കാരികൾ ഞങ്ങളുടെ
ക്ലാസ്സിൽ ഉണ്ടായിരുന്നു. അവരെപ്പോലെ ഒരുത്തനാകും ഇവനും
എന്ന് കരുതിയാണ് ഞാനടക്കമുള്ളവർ ഭക്ഷണം കഴിക്കാൻ അവനെ
നിർബന്ധിക്കാതിരുന്നത്.... അന്ന് മുതൽ അവനേയും കൂടെ കൂട്ടൽ
തുടങ്ങി,..... 'രണ്ടാൾക്കുള്ള ചോറ് വേണം' എന്ന് പറയുമ്പോൾ
ആർക്കാണെന്ന് ചോദിക്കാതെ 'കളയാതിരുന്നാൽ മതി' എന്ന് പറയുന്ന
ഉമ്മച്ചിയുള്ളപ്പോൾ അവന് ഭക്ഷണത്തിന്റെ കുറവ് പിന്നെ
ഉണ്ടായിട്ടില്ല,....പലരും 'ബൂക്കിനെക്കാളും കൂടുതൽ
ചോറാണല്ലോ' എന്ന് പലകൂട്ടുകാരും കളിയാക്കി ചൊദിച്ചപ്പോളും
എനിക്ക് ഒന്നും തോന്നിയില്ല,... ഉച്ചക്ക് പൊതിച്ചോറ് അഴിക്കുമ്പോൾ
അവന്റെ മുഖത്ത് കാണുന്ന ചിരിയിൽ ഞാനവരുടെ കളിയാക്കൽ
മുക്കിക്കളഞ്ഞു... അന്നൊരു ദിവസം പൊതിച്ചോറ്
കെട്ടിയ ചാക്കുനൂല് മണത്ത് നോക്കി അവൻ പറഞ്ഞ വാക്ക് എന്റെ
ഖല്ബിലുടക്കി.. "എന്തൊരു ചൂരാ ഇതിന്,... അമ്മേടെ നനഞ്ഞ
കർച്ചീഫിന്റെ ചൂര് പോലെ" എന്ന്....അത്രയൊക്കെ അടുത്തിടപഴകിയിട്ടും
അവന്റെ വീട്ടുകാരെക്കുറിച്ച് ഒന്നും അവൻ പറഞ്ഞിരുന്നില്ല,...
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പതിവ് പോലെ ഉമ്മാട് സലാം പറയ്ട്ടാ എന്ന്
പറഞ്ഞ്,ചിരിച്ച് അവൻ കൈകഴുകാൻ നടന്നപ്പോൾ ഞാൻ ചോദിച്ചു
"അല്ലേടാ പുല്ലേ ഇജ്ജെന്താ നിന്ടെ വീട്ടുകാരെ എനിക്ക്
പരിചയപ്പെടുത്താത്തത്",... പെട്ടന്ന് മുഖത്ത് നോക്കി,.. ഒരല്പം പോലും
സെന്ടിയാവാതെ അവനാ വെറുങ്ങലിച്ച സത്യം എന്നോട്
പറഞ്ഞു "അയിന് പരിചയപ്പെടുത്താൻ എനിക്കാരേലും വേണ്ടെടാ
യാസീ"എന്ന്..... പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല,... ഇന്ന് കോളേജ്
വിട്ടാൽ നീ എന്റെ കൂടെ വരണം എന്നും പറഞ്ഞ് അവനാ സന്ദർഭത്തിന്
തിരശ്ശീല താഴ്ത്തി... അന്ന് കോളേജ് കഴിഞ്ഞ് ഞങ്ങൾ കുറേ നേരം നടന്നു,... അവൻ അവനെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി,... അമ്മയുടെ
മുഖം പോലും ഓർമയില്ലാത്ത,.... രണ്ടാം കല്യാണം കഴിച്ച് വേറെ
കുടുംബ ജീവിതം നയിക്കുന്ന അച്ഛനുള്ള,... അവനെക്കുറിച്ച്,.... അവൻ
ബാക്കി പറഞ്ഞതൊന്നും ഞാൻ മുഴുവനായും കേട്ടില്ല.... ഈ കാലത്തും
ഇതുപോലെ ദാരിദ്ര്യമുള്ള കുടുംബങ്ങളോ എന്ന് ഞാൻ സ്വയം
പിറുപിറുത്തു,.... അമ്മാവന്റെ വീട്ടിലാണ് അവൻ നില്ക്കുന്നത്,... അമ്മായി മരിച്ചോണ്ട് അമ്മാവനും അവനും ഒറ്റക്കാണ് അവിടെ,... ഫുൾടൈം വെള്ളത്തിൽ കിടക്കുന്ന അമ്മാവനാണ് പറയാൻ
മാത്രമുള്ള വീട്ടുകാരൻ,... ഒരു വർക്ക്- ഷോപ്പിൽ പാർട്ട് ടേം
പണിക്കരനായത്കൊണ്ട് അവൻ ഡിഗ്രിക്ക് ചേർന്നു എന്നതൊഴിച്ചാൽ
തികച്ചും കണ്ണ് നനയിക്കുന്ന ജീവിതത്തിനുടമ..... ഭക്ഷണത്തോടുള്ള
അവന്റെ ഇഷ്ടം,.... ബഹുമാനം എല്ലാം ഞാൻ അവന്റെ വാക്കുകളിലൂടെ കൂട്ടി വായിച്ചു.... അന്ന് വീട്ടിലെത്തിയപ്പോൾ
ഉമ്മച്ചിയോട് പൊതിച്ചോറിലേ രണ്ടാമനെക്കുറിച്ച് ഞാൻ പറഞ്ഞു,...
പറഞ്ഞ് തുടങ്ങിയത് മുതൽക്കേ ഉമ്മാടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു,.... നാളെ അവനെയും വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞ്,... തട്ടമെടുത്ത് കണ്ണ്
തുടച്ച് ഉമ്മച്ചി അടുക്കളയിലേക്ക് പോയി,.....
വിളിച്ച ഉടനേത്തന്നെ അന്നം തരുന്ന ഉമ്മാനേകാണണം എന്ന് പറഞ്ഞ് അവൻ
സമ്മതം മൂളി...
അന്ന് ഉമ്മച്ചി പതിവിലും നേരത്തെ എണീറ്റിരുന്നു,... അടുപ്പ് പുകഞ്ഞുതുടങ്ങി,... വിഭവങ്ങൾ
ഒരുങ്ങിത്തുടങ്ങി,.... ഞാൻ അവനേയും കൂട്ടി വീട്ടിലെത്തി,... എത്തിയത്
മുതല്ക്ക് ഉമ്മച്ചി എന്നെ ശെരിക്കും മറന്നു,...
അവനേ സ്നേഹം കൊണ്ട് മൂടുന്നത്,... നല്ല വാക്കുകൾകൊണ്ട്
തലോടുന്നതും ഇത്തിരി അസൂയയോടെ ഞാൻ നോക്കി നിന്നു,.... ഉമ്മാടെ സ്നേഹ സംസാരത്തിനൊടുവിൽ ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു...
അവന്ക് ഇഷ്ട വിഭവങ്ങൾ വിളമ്പിക്കൊടുക്കുന്നതിനിടക്ക് എന്റെ പ്ലേറ്റ് പോലും ഉമ്മച്ചി മറന്നു,.... അവൻ എന്റെ ഉമ്മച്ചിയുടെ സ്നേഹ സല്ക്കാരം ശെരിക്കും ആസ്വധിച്ചു എന്ന് അവന്റെ
ചിരിച്ചുള്ള ഉമ്മാ എന്ന വിളിയിൽ എനിക്ക് കാണാമായിരുന്നു....
ഒടുവിൽ കുറെ കഴിഞ്ഞ് യാത്ര പറഞ്ഞ്
പോകാൻ നേരം ഉമ്മ അവനോട് സ്നേഹത്തോടെ പറയുന്നത് കേട്ടു
"ഇന്റെ കുട്ടിക്ക് എപ്പോ വേണേലും
ഇങ്ങോട്ട് വരാട്ടോ,.. മോന്റെ അമ്മ
തന്നെയാണ് ഞാനും"എന്ന്..... വല്ലാത്തൊരു മനസ്സ് നിറഞ്ഞ ചിരി
ചിരിച്ച് അവൻ പോകാനൊരുങ്ങി,... ഞാനവനെ ഉപ്പാടെ ബൈക്ക് എടുത്ത്
ബസ്സ് സ്റ്റോപ്പിൽ എത്തിച്ചു,..
ബസ്സ് കയറി അവൻ കൈ വീശുമ്പോൾ അമ്മയെ തിരിച്ച് കിട്ടിയ ഒരു മകനെ
എനിക്കവിടെ കാണാമായിരുന്നു...
വീട്ടിൽ തിരിച്ചെത്തിയ ഞാൻ ഉമ്മാട് മുഖം വീർപിച്ച് ചോദിച്ചു "ഓൻ
വന്നപ്പോ ഇക്കൊരുകോരി ചോറ്
വെളമ്പിത്തരാൻ പോലും മറന്നൂലെ ഇങ്ങള് എന്ന്".... അതിന് എന്റെ ഉമ്മച്ചി
പറഞ്ഞ മറുപടി എനിക്ക് തന്ന
സന്തോഷം പറഞ്ഞറിയിക്കനാവ ുന്നതിലും അപ്പുറമായിരുന്നു... "യാസീ,...
മ്മാടെ കുട്ടി മദ്രസ്സേല് പഠിച്ചിട്ടില്ലേ റസൂല് പറഞ്ഞത്,...
അനാഥനായ ആരുല്യാത്ത കുട്ട്യോൾടെ മുന്നില് വേച്ചു സ്വന്തം
മകനെ താലോലിക്കരുത് എന്ന്,.... അന്റെ ഉമ്മയും അത്രേ ചെയ്തുള്ളൂ,...
നിന്നെപ്പോലെ ഒരു മോനല്ലേടാ അതും,...അതോണ്ടാട്ടാ പൊന്ന്വൊ"..
എന്ന്..! ഉമ്മാ,....... പിറ്റേന്ന് കോളേജിൽ
വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് അവൻ നിറഞ്ഞ കണ്ണോടെ എന്നോട്
പറഞ്ഞ ആ വാക്കുകൾ അതേ സ്നേഹം ചോരാതെ എങ്ങിനെയാണ് ഞാൻ
നിങ്ങളിൽ എത്തിക്കുക,... അറിയില്ല
ഉമ്മാ എനിക്കറിയില്ല,...
"ഇജ്ജ് ഭാഗ്യം ഉള്ളോനാ യാസീ,... എന്തൊരു സ്നേഹാടാ ആ ഉമ്മാക്ക്,...
ഇന്നലെയാണെടാ,... എന്റെ അമ്മയെ ഞാൻ കണ്ടത്,.... ഇന്നലെയാണ്
അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ശെരിക്കും കൊതിച്ചത്,....
എന്ത് രുചി ആയിരുന്നൂടാ ആ ബിരിയാണിക്ക്,... TMK-യില്ന്ന് എത്ര
ബിരിയാണി കഴിച്ച തൊള്ളായാണ്,...
പക്ഷെ ഇന്നലെ കഴിച്ച ബിരിയാണിക്ക് രുചിയേക്കാൾ കൂടുതൽ സ്നേഹായിരുന്നൂടാ" എന്ന്..... !
(കണ്ണുണ്ടായിട്ടും കണ്ണിന്റെ മഹിമ അറിയാത്ത മക്കൾക്കും,... കണ്ണിലെ
കൃഷ്ണമണിപോലെ ഉമ്മാനേ
നോക്കുന്ന മക്കൾക്കും ഈ കഥ
സമർപ്പിക്കുന്നു) ( copy from whatsapp )
അന്ന് ഡിഗ്രിക്ക് പഠിക്കുന്ന സമയം,..എന്നുവെച്ചാൽ നാലഞ്ച്
വർഷങ്ങൾക്ക് മുന്പ്,.. കോളേജിന്റെ കുറച്ചടുത്ത് TMK എന്ന പേരിലൊരു
കല്യാണ മണ്ഡപം ഉണ്ടായിരുന്നു,... ഒട്ടു മിക്ക ദിവസവും അവിടെ
കല്യാണമുണ്ടാവാറുണ്ട്,...എന്റെ ക്ലാസ്സിൽ ഒരുവനുണ്ടായിരുനനു,... ഉച്ചയായാൽ മറ്റുള്ളവരുടെ ചോറ്റുപത്രത്തിൽ നിന്ന് വിശപ്പ്
തീർക്കുന്നവൻ,... ഒരു പ്രത്യേക സ്വഭാവക്കാരൻ.. മുഖത്ത് ഫിറ്റ്
ചെയ്തപോലെ ചിരിയുമായി നടക്കുന്നവൻ,... അതിലുമപ്പുറം
അവനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല,... അറിയാൻ
ശ്രമിച്ചിട്ടില്ല,...ഞാനടങ്ങുന്ന എല്ലാവർക്കും ഒരു
പുച്ഛമായിരുന്നു,.... "ഒരു ദിവസവും രണ്ടു ദിവസവുമൊക്കെ ഓക്കെ,.. ഇതെല്ലാ
ദിവസവും തിന്നാൻ കൊടുക്കണം എന്നുവെച്ചാൽ?",... അവനോടുള്ള
എല്ലാവരുടെയും പുച്ഛമനോഭാവത്തിന് എല്ലാവരിലുമുള്ള മറുപടിയാണത്,.....
നൈസ് ആയിട്ട് എല്ലാവരും ഭക്ഷണം തരുന്നതിൽ നിന്ന് ഒഴിവാക്കുന്നു എന്ന്
തോന്നിയോണ്ടാവണം, അവനേ പിന്നെ ഉച്ചക്ക് ക്ലാസ്സിൽകണ്ടിട്ടില്ല,.. ഉച്ച ബെല്ലടിച്ചാൽ മൂപ്പര് വേഗം പുറത്തിറങ്ങും....ഏതേലും ബൈക്കിൽ കയ്യ് കാണിച്ച്കയറിക്കൂടും,... ഇത് തുടർന്നുകൊണ്ടേ
ഇരുന്നു,... ലിഫ്റ്റ് കിട്ടാത്ത ദിവസങ്ങളിൽ കോളേജിനുള്ളിലെ
ഞാവൽ പഴമരത്തിന് താഴെ സമയം ചിലവഴിക്കും.....
ഒരു കൌതുകത്തിന് ഞാനടങ്ങുന്നകുറച്ച്പേർ അവൻ എങ്ങോട്ടാണ്
പോകുന്നത് എന്ന് നോക്കി,.... ഞങ്ങൾക്ക് ആ കാഴ്ച്ച ഒരു
നോവായിരുന്നു,.... TMK-മണ്ഡപത്തിലെ ഗെറ്റ് കടന്ന് വളരെ കൂളായി ഭക്ഷണം
കഴിക്കാൻ പോകുന്ന അവനെ കണ്ടപ്പോൾ വല്ലാത്ത
കുറ്റബോധമായി മനസ്സിൽ.... ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ വീട്ടുകാർ നൂറ്
വട്ടം റെഡി ആയിട്ടും,കോളേജിലൊക്കെ പോകുമ്പോൾ
ചോറ്റുപാത്രമൊക്കെ കൊണ്ട്പോകുന്നത് കുറച്ച് താഴ്ന്ന
പരിപാടിയാണ് എന്ന് കരുതുന്ന കുറച്ച് പരിഷ്കാരികൾ ഞങ്ങളുടെ
ക്ലാസ്സിൽ ഉണ്ടായിരുന്നു. അവരെപ്പോലെ ഒരുത്തനാകും ഇവനും
എന്ന് കരുതിയാണ് ഞാനടക്കമുള്ളവർ ഭക്ഷണം കഴിക്കാൻ അവനെ
നിർബന്ധിക്കാതിരുന്നത്.... അന്ന് മുതൽ അവനേയും കൂടെ കൂട്ടൽ
തുടങ്ങി,..... 'രണ്ടാൾക്കുള്ള ചോറ് വേണം' എന്ന് പറയുമ്പോൾ
ആർക്കാണെന്ന് ചോദിക്കാതെ 'കളയാതിരുന്നാൽ മതി' എന്ന് പറയുന്ന
ഉമ്മച്ചിയുള്ളപ്പോൾ അവന് ഭക്ഷണത്തിന്റെ കുറവ് പിന്നെ
ഉണ്ടായിട്ടില്ല,....പലരും 'ബൂക്കിനെക്കാളും കൂടുതൽ
ചോറാണല്ലോ' എന്ന് പലകൂട്ടുകാരും കളിയാക്കി ചൊദിച്ചപ്പോളും
എനിക്ക് ഒന്നും തോന്നിയില്ല,... ഉച്ചക്ക് പൊതിച്ചോറ് അഴിക്കുമ്പോൾ
അവന്റെ മുഖത്ത് കാണുന്ന ചിരിയിൽ ഞാനവരുടെ കളിയാക്കൽ
മുക്കിക്കളഞ്ഞു... അന്നൊരു ദിവസം പൊതിച്ചോറ്
കെട്ടിയ ചാക്കുനൂല് മണത്ത് നോക്കി അവൻ പറഞ്ഞ വാക്ക് എന്റെ
ഖല്ബിലുടക്കി.. "എന്തൊരു ചൂരാ ഇതിന്,... അമ്മേടെ നനഞ്ഞ
കർച്ചീഫിന്റെ ചൂര് പോലെ" എന്ന്....അത്രയൊക്കെ അടുത്തിടപഴകിയിട്ടും
അവന്റെ വീട്ടുകാരെക്കുറിച്ച് ഒന്നും അവൻ പറഞ്ഞിരുന്നില്ല,...
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പതിവ് പോലെ ഉമ്മാട് സലാം പറയ്ട്ടാ എന്ന്
പറഞ്ഞ്,ചിരിച്ച് അവൻ കൈകഴുകാൻ നടന്നപ്പോൾ ഞാൻ ചോദിച്ചു
"അല്ലേടാ പുല്ലേ ഇജ്ജെന്താ നിന്ടെ വീട്ടുകാരെ എനിക്ക്
പരിചയപ്പെടുത്താത്തത്",... പെട്ടന്ന് മുഖത്ത് നോക്കി,.. ഒരല്പം പോലും
സെന്ടിയാവാതെ അവനാ വെറുങ്ങലിച്ച സത്യം എന്നോട്
പറഞ്ഞു "അയിന് പരിചയപ്പെടുത്താൻ എനിക്കാരേലും വേണ്ടെടാ
യാസീ"എന്ന്..... പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല,... ഇന്ന് കോളേജ്
വിട്ടാൽ നീ എന്റെ കൂടെ വരണം എന്നും പറഞ്ഞ് അവനാ സന്ദർഭത്തിന്
തിരശ്ശീല താഴ്ത്തി... അന്ന് കോളേജ് കഴിഞ്ഞ് ഞങ്ങൾ കുറേ നേരം നടന്നു,... അവൻ അവനെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി,... അമ്മയുടെ
മുഖം പോലും ഓർമയില്ലാത്ത,.... രണ്ടാം കല്യാണം കഴിച്ച് വേറെ
കുടുംബ ജീവിതം നയിക്കുന്ന അച്ഛനുള്ള,... അവനെക്കുറിച്ച്,.... അവൻ
ബാക്കി പറഞ്ഞതൊന്നും ഞാൻ മുഴുവനായും കേട്ടില്ല.... ഈ കാലത്തും
ഇതുപോലെ ദാരിദ്ര്യമുള്ള കുടുംബങ്ങളോ എന്ന് ഞാൻ സ്വയം
പിറുപിറുത്തു,.... അമ്മാവന്റെ വീട്ടിലാണ് അവൻ നില്ക്കുന്നത്,... അമ്മായി മരിച്ചോണ്ട് അമ്മാവനും അവനും ഒറ്റക്കാണ് അവിടെ,... ഫുൾടൈം വെള്ളത്തിൽ കിടക്കുന്ന അമ്മാവനാണ് പറയാൻ
മാത്രമുള്ള വീട്ടുകാരൻ,... ഒരു വർക്ക്- ഷോപ്പിൽ പാർട്ട് ടേം
പണിക്കരനായത്കൊണ്ട് അവൻ ഡിഗ്രിക്ക് ചേർന്നു എന്നതൊഴിച്ചാൽ
തികച്ചും കണ്ണ് നനയിക്കുന്ന ജീവിതത്തിനുടമ..... ഭക്ഷണത്തോടുള്ള
അവന്റെ ഇഷ്ടം,.... ബഹുമാനം എല്ലാം ഞാൻ അവന്റെ വാക്കുകളിലൂടെ കൂട്ടി വായിച്ചു.... അന്ന് വീട്ടിലെത്തിയപ്പോൾ
ഉമ്മച്ചിയോട് പൊതിച്ചോറിലേ രണ്ടാമനെക്കുറിച്ച് ഞാൻ പറഞ്ഞു,...
പറഞ്ഞ് തുടങ്ങിയത് മുതൽക്കേ ഉമ്മാടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു,.... നാളെ അവനെയും വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞ്,... തട്ടമെടുത്ത് കണ്ണ്
തുടച്ച് ഉമ്മച്ചി അടുക്കളയിലേക്ക് പോയി,.....
വിളിച്ച ഉടനേത്തന്നെ അന്നം തരുന്ന ഉമ്മാനേകാണണം എന്ന് പറഞ്ഞ് അവൻ
സമ്മതം മൂളി...
അന്ന് ഉമ്മച്ചി പതിവിലും നേരത്തെ എണീറ്റിരുന്നു,... അടുപ്പ് പുകഞ്ഞുതുടങ്ങി,... വിഭവങ്ങൾ
ഒരുങ്ങിത്തുടങ്ങി,.... ഞാൻ അവനേയും കൂട്ടി വീട്ടിലെത്തി,... എത്തിയത്
മുതല്ക്ക് ഉമ്മച്ചി എന്നെ ശെരിക്കും മറന്നു,...
അവനേ സ്നേഹം കൊണ്ട് മൂടുന്നത്,... നല്ല വാക്കുകൾകൊണ്ട്
തലോടുന്നതും ഇത്തിരി അസൂയയോടെ ഞാൻ നോക്കി നിന്നു,.... ഉമ്മാടെ സ്നേഹ സംസാരത്തിനൊടുവിൽ ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു...
അവന്ക് ഇഷ്ട വിഭവങ്ങൾ വിളമ്പിക്കൊടുക്കുന്നതിനിടക്ക് എന്റെ പ്ലേറ്റ് പോലും ഉമ്മച്ചി മറന്നു,.... അവൻ എന്റെ ഉമ്മച്ചിയുടെ സ്നേഹ സല്ക്കാരം ശെരിക്കും ആസ്വധിച്ചു എന്ന് അവന്റെ
ചിരിച്ചുള്ള ഉമ്മാ എന്ന വിളിയിൽ എനിക്ക് കാണാമായിരുന്നു....
ഒടുവിൽ കുറെ കഴിഞ്ഞ് യാത്ര പറഞ്ഞ്
പോകാൻ നേരം ഉമ്മ അവനോട് സ്നേഹത്തോടെ പറയുന്നത് കേട്ടു
"ഇന്റെ കുട്ടിക്ക് എപ്പോ വേണേലും
ഇങ്ങോട്ട് വരാട്ടോ,.. മോന്റെ അമ്മ
തന്നെയാണ് ഞാനും"എന്ന്..... വല്ലാത്തൊരു മനസ്സ് നിറഞ്ഞ ചിരി
ചിരിച്ച് അവൻ പോകാനൊരുങ്ങി,... ഞാനവനെ ഉപ്പാടെ ബൈക്ക് എടുത്ത്
ബസ്സ് സ്റ്റോപ്പിൽ എത്തിച്ചു,..
ബസ്സ് കയറി അവൻ കൈ വീശുമ്പോൾ അമ്മയെ തിരിച്ച് കിട്ടിയ ഒരു മകനെ
എനിക്കവിടെ കാണാമായിരുന്നു...
വീട്ടിൽ തിരിച്ചെത്തിയ ഞാൻ ഉമ്മാട് മുഖം വീർപിച്ച് ചോദിച്ചു "ഓൻ
വന്നപ്പോ ഇക്കൊരുകോരി ചോറ്
വെളമ്പിത്തരാൻ പോലും മറന്നൂലെ ഇങ്ങള് എന്ന്".... അതിന് എന്റെ ഉമ്മച്ചി
പറഞ്ഞ മറുപടി എനിക്ക് തന്ന
സന്തോഷം പറഞ്ഞറിയിക്കനാവ ുന്നതിലും അപ്പുറമായിരുന്നു... "യാസീ,...
മ്മാടെ കുട്ടി മദ്രസ്സേല് പഠിച്ചിട്ടില്ലേ റസൂല് പറഞ്ഞത്,...
അനാഥനായ ആരുല്യാത്ത കുട്ട്യോൾടെ മുന്നില് വേച്ചു സ്വന്തം
മകനെ താലോലിക്കരുത് എന്ന്,.... അന്റെ ഉമ്മയും അത്രേ ചെയ്തുള്ളൂ,...
നിന്നെപ്പോലെ ഒരു മോനല്ലേടാ അതും,...അതോണ്ടാട്ടാ പൊന്ന്വൊ"..
എന്ന്..! ഉമ്മാ,....... പിറ്റേന്ന് കോളേജിൽ
വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് അവൻ നിറഞ്ഞ കണ്ണോടെ എന്നോട്
പറഞ്ഞ ആ വാക്കുകൾ അതേ സ്നേഹം ചോരാതെ എങ്ങിനെയാണ് ഞാൻ
നിങ്ങളിൽ എത്തിക്കുക,... അറിയില്ല
ഉമ്മാ എനിക്കറിയില്ല,...
"ഇജ്ജ് ഭാഗ്യം ഉള്ളോനാ യാസീ,... എന്തൊരു സ്നേഹാടാ ആ ഉമ്മാക്ക്,...
ഇന്നലെയാണെടാ,... എന്റെ അമ്മയെ ഞാൻ കണ്ടത്,.... ഇന്നലെയാണ്
അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ശെരിക്കും കൊതിച്ചത്,....
എന്ത് രുചി ആയിരുന്നൂടാ ആ ബിരിയാണിക്ക്,... TMK-യില്ന്ന് എത്ര
ബിരിയാണി കഴിച്ച തൊള്ളായാണ്,...
പക്ഷെ ഇന്നലെ കഴിച്ച ബിരിയാണിക്ക് രുചിയേക്കാൾ കൂടുതൽ സ്നേഹായിരുന്നൂടാ" എന്ന്..... !
(കണ്ണുണ്ടായിട്ടും കണ്ണിന്റെ മഹിമ അറിയാത്ത മക്കൾക്കും,... കണ്ണിലെ
കൃഷ്ണമണിപോലെ ഉമ്മാനേ
നോക്കുന്ന മക്കൾക്കും ഈ കഥ
സമർപ്പിക്കുന്നു) ( copy from whatsapp )
